തിരുനെല്ലൂര്‍
കിഴക്കേകരയില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ത്വാഹ മസ്‌ജിദിന്റെ
ഉദ്‌ഘാടനം 2013 ജൂണ്‍ രണ്ടിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍
നിര്‍വഹിച്ചു.സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍
പങ്കെടുത്തു.
പ്രാര്‍ഥനാ
നിര്‍ഭരമായ
ചടങ്ങില്‍ മഹല്ല് ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതം
നേര്‍ന്നു.മഹല്ല് പ്രസിഡന്റ് എന്‍ കെ മുഹമ്മദലി അധ്യക്ഷതവഹിച്ചു.
.മഹല്ല്
ഖത്വീബുമാര്‍ അബ്‌ദുല്ല ഫൈസി,ജമാലുദ്ധീന്‍ ബാഖവി എന്നിവരും പ്രദേശത്തെ
സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും മുഹൂര്‍ത്തത്തെ ധന്യമാക്കി.
ഈ
മഹദ് സംരംഭത്തില്‍ ആദ്യാന്തം ഇടപെട്ടുകൊണ്ടിരുന്ന എന്‍ കെ മുഹമ്മദലി
സാഹിബിന്റെ സാരഥ്യത്തിലുള്ള മഹല്ല് ഭാരവാഹികളേയും എല്ലാ അര്‍ഥത്തിലും
സഹകരിച്ച സഹോദരങ്ങളേയും,പുനര്‍നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തങ്ങള്‍
യഥാവിധി ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ ക്രിയാത്മക സാന്നിധ്യം
അടയാളപ്പെടുത്തിയ ബഹുമാന്യ വ്യക്തിത്വങ്ങളായ ഹാജി കുഞ്ഞുമോന്‍
വടക്കന്റെകായില്‍ ,ജനാബ് കുഞ്ഞുബാവു മൂക്കലെ തുടങ്ങിയവരുടെ സേവനം പ്രശംസിക്കപ്പെട്ടു.
1999 ല്‍ വടക്കന്റെ കായില്‍ അബുബക്കര്‍ ഹാജിയാണ് ആദ്യമായി പള്ളി പണികഴിപ്പിച്ചത്.
1999 ല്‍ വടക്കന്റെ കായില്‍ അബുബക്കര്‍ ഹാജിയാണ് ആദ്യമായി പള്ളി പണികഴിപ്പിച്ചത്.
തിരുനെല്ലുര്‍:തിരുനെല്ലൂര്‍ കിഴക്കേകര മഞ്ഞിയില്‍
പള്ളി പുനരുദ്ധാരണത്തിന് ശേഷം 2010 ആഗസ്റ്റ് 10 ന് അസര്‍ നമസ്‌കാരം നിര്‍വഹിച്ച്കൊണ്ട്
ഉദ്‌ഘാടനം ചെയ്യപ്പെട്ടു.മഹല്ല് ഖത്തീബ് മൂസ അന്‍വരി പ്രാര്‍ഥനയ്‌ക്ക്
നേതൃത്വം കൊടുത്തു.മഹല്ല് പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബ് മഹല്ല്
പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ,നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍
ഹാജി കുഞ്ഞുബാവു മൂക്കലെ, മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ
പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി.ഏറെ നാളത്തെ
അനിശ്ചിതത്വത്തിന്‌ശേഷം വീണ്ടും പ്രാര്‍ഥനയ്‌ക്ക് സജ്ജമായ പള്ളി കാണാനും
പ്രാര്‍ഥനയില്‍ പങ്ക് ചേരാനും നൂറ് കണക്കിന് നാട്ടുകാര്‍
സന്നിഹിതരായിരുന്നു.
2013 മഞ്ഞിയില്‍ പള്ളി ത്ഖ്‌വ മസ്‌ജിദ് എന്ന് പുനര്‍ നാമകരണം ഹൈദറലി ഷിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
1947 ല്‍ മഞ്ഞിയില്‍ മാമദ് ഹാജിയാണ് ആദ്യമായി പള്ളി പണികഴിപ്പിച്ചത്.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് മുല്ലശ്ശേരി കുന്നത്തേയ്‌ക്ക് പെരിങ്ങാടു നിന്നുള്ള ചില കുടുംബംഗങ്ങളില്‍ നിന്നുള്ളവര്‍ കുടിയേറാന്‍ തുടങ്ങിയത്.ഒറ്റപ്പെട്ട ചില കുടുംബംങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രദേശത്ത് എഴുപതുകളുടെ അവസാനത്തില്‍ സര്‍ക്കാര്‍ കോളനി രൂപപ്പെട്ടിരുന്നു.അക്കാലത്തു തന്നെ ഇപ്പോള്‍ കുന്നത്തെ പള്ളി നില്‍ക്കുന്ന സ്ഥലം മുതല്‍ ഒരു നീണ്ട പ്രദേശം മുഹമ്മദ് കാട്ടേപറമ്പില്‍ സ്വന്തമാക്കിയിരുന്നു.തനിക്കും തന്റെ മക്കള്‍ക്കും പേരമക്കള്‍ക്കും ഒക്കെയായി വക തിരിച്ചിട്ട പ്രദേശത്തോട് തൊട്ട് പള്ളി പണിയാനുള്ള ഇടവും അദ്ധേഹം അനുവദിച്ചു.അവിടെ തുടക്കത്തില്‍ ചെറിയ പള്ളി നിര്‍മ്മിക്കുകയും എമ്പതുകളില്‍ ഒരു അറബിയുടെ സഹായത്താല്‍ ഇന്നു കാണുന്ന സിദ്ദീഖുല്‍ അക്‌ബര്‍ എന്ന പള്ളി പടുത്തുയര്‍ത്തപ്പെടുകയുമായിരുന്നു.മദ്രസ്സയ്‌ക്ക് വേണ്ടി സ്ഥലം അനുവദിച്ചത് ചിറക്കല്‍ കുഞ്ഞു ബാവു സാഹിബാണ്.ചിറക്കൽ അബു ,സാബ്‌ജാന്‍,അബ്ദുറഹിമാൻ മാസ്റ്റർ, കുഞ്ഞുമോന്‍ കല്ലായി തുടങ്ങിയ കുന്നത്തെ പള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും തുടര്‍ന്നും സഹകരിച്ചിരുന്നവര്‍ സ്‌മരണീയം.തിരുനെല്ലൂര്‍ മഹല്ലു പരിധിയില്‍ പെട്ട ഈ പള്ളിയോട് ചേര്‍ന്ന് എമ്പതോളം മുസ്‌ലിം വീടുകള്‍ ഉണ്ട്.
എഴുപതുകള്‍ക്ക് ശേഷം പെരിങ്ങാട് വികസിക്കാന്‍ തുടങ്ങി എന്നു പറയാം.വികസനം എന്നതു കൊണ്ടുദ്ധേശിച്ചത് ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ച എന്ന അര്‍ഥത്തില്‍ മാത്രമല്ല വീടുകളുടെ വര്‍ദ്ധനയും നമ്മുടെ അതിരുകളുടെ വികസനവും കൂടെയാണ്.പുവ്വത്തൂരിന്റെ കിഴക്കു വശം പണ്ടത്തെ കോഴിത്തോടിനോട് ചേര്‍ന്ന അമ്പാട്ടു പറമ്പെന്നറിയപ്പെട്ടിരുന്ന സ്ഥലത്തും പരിസരത്തും നാമമാത്ര വീടുകളേ ഉണ്ടായിരുന്നുള്ളൂ.എമ്പതുകളില്‍ പുവ്വത്തൂര്‍ മുല്ലശ്ശേരി മെയിന്‍ റോഡിന്റെ ഇരു വശങ്ങളിലേയ്‌ക്കും മുള്ളന്തറയിലും പെരിങ്ങാട്ടുകാരുടെ വീടു വെയ്‌ക്കല്‍ ക്രമപ്രവര്‍ദ്ധമായി അതികരിച്ചു.ഈ സാഹചര്യത്തിലാണ് കൊട്ടിന്റെകായില്‍ മുഹമ്മദു മോന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരു പള്ളിയും മദ്രസ്സയും എന്ന ആശയം മുളപൊട്ടിയത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ തിരുനെല്ലൂര്‍ പാടം സെന്റര്‍ പ്രദേശത്തെ ഒരു കച്ചവട കേന്ദ്രം എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു.സെന്ററിലെ കച്ചവടക്കാര്‍ക്കും വഴിപോക്കര്‍ക്കും നിസ്‌കാര സമയമായാല്‍ നിസ്‌കരിക്കാനൊരിടം എന്ന നിലയില്‍ ഒരു മുസ്വല്ലയ്‌ക്ക് രൂപം കൊടുക്കപ്പെടുകയായിരുന്നു.മൂന്നു തവണ പള്ളി പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
ഹിസ്‌റ്ററിക്കല്‍ ഡസ്‌ക്
1947 ല്‍ മഞ്ഞിയില്‍ മാമദ് ഹാജിയാണ് ആദ്യമായി പള്ളി പണികഴിപ്പിച്ചത്.



ഹിസ്‌റ്ററിക്കല്‍ ഡസ്‌ക്
0 comments:
Post a Comment
Note: Only a member of this blog may post a comment.